pachai maamalai pol mene

Saturday, December 30, 2023

सारंगी सिंहशाबं स्पृशति सुतधिया

 



सारंगी सिंहशाबं स्पृशति सुतधिया नन्दिनी व्यघ्रपोतं
मार्जारी हंसबालं प्रणयपरवशा केकिकान्ता भुजंगम्।
वैराण्याजन्मजातान्यपि गलितमदा जन्तवोऽन्ये त्यजन्ति
श्रित्वा साम्यैकरूढं प्रशमितकलुषं योगिनं क्षीणमोहम्॥

sāraṁgī siṁhaśābaṁ spṛśati sutadhiyā nandinī vyaghrapotaṁ
mārjārī haṁsabālaṁ praṇayaparavaśā kekikāntā bhujaṁgam|
vairāṇyājanmajātānyapi galitamadā jantavo'nye tyajanti
śritvā sāmyaikarūḍhaṁ praśamitakaluṣaṁ yoginaṁ kṣīṇamoham||

When the phenomena of nature are happening in the presence of a perfectly equanimous yogi whose desires, worldly illusions and delusions have waned and when enlightenment has dawned upon him, when all possible blemishes of the worldly existence have been removed through yogic sadhana, and when he has entered a pace of eternal peace, affability and solitude, the results would be so pleasant and strange.

The following strange things happen

The female deer touches and cuddles with affection the ferocious newborn of a lioness

The calm and composed divine cow treats the cub of a tiger as her own son

The cat, wily by nature becomes so affectionate that she dotes on the little boy of a swan (cygnet is the name for the little swan)

The female peacock, as if in romantic trance courts with a venomous snake

Thus even enmities which have endured through repeated lifetimes are forgotten and abandoned and even arch enemies come together in utter affection when the presence of such a yogi is felt in the vicinity.

If a yogin can make such an impact in the lives of beasts and animals with no sixth sense, his impact on fellow humans with a lot of sense and discretion must be even more pleasant.

This is from Ribhu Gita

സാരംഗീ സിംഹശാബം സ്പൃശതി സുതധിയാ നന്ദിനീ വ്യാഘ്രപോതം

മാര്‍ജാരീ ഹംസബാലം പ്രണയപരവശാ കേകികാന്താ ഭുജംഗം|

വൈരാണ്യാജന്മജാതാന്യപി ഗലിതമദാ ജന്തവോഽന്യേ ത്യജന്തി

ശ്രിത്വാ സാമ്യൈകരൂഢം പ്രശമിതകലുഷം യോഗിനം ക്ഷീണമോഹം||

മനസ്സിന് പൂര്‍ണ്ണമായ സന്തുലിതാവസ്ഥയും ഏകാഗ്രതയും കൈവന്ന, പ്രപഞ്ചത്തിലെ ആശകളും പ്രതീക്ഷകളും ആഗ്രങ്ങളും മിഥ്യാബോധവും, വഴിവിട്ടുള്ള ചിന്തകളും എല്ലാം മുച്ചൂടും അപ്രത്യക്ഷമായി പരമമായ അറിവ് മനോമുകുരത്തില്‍ ജ്വലിച്ച് നില്‍ക്കുന്ന, ഒരു ജീവനില്‍ ജന്മം കൊണ്ട് സ്വാഭാവികമായി സംഭവിക്കാവുന്ന എല്ലാ കോട്ടങ്ങളും കളങ്കങ്ങളും തീരെ ഇല്ലാതായ ഒരു മഹായോഗിയുടെ സാന്നിദ്ധ്യത്തിലും സാമീപ്യത്തിലും എത്തിപ്പെടുമ്പോള്‍ സംഭവിക്കുന്ന ഉജ്ജ്വലമായ പ്രതിഭാസമാണ് ഇവിടെ വിവരിക്കുന്നത്. അത്തരം മഹായോഗി സ്വന്തം സാധന കൊണ്ട് ഈ ജന്മത്തില്‍ സംഭവിച്ചു പോയ എല്ലാ കോട്ടങ്ങളും പരിമിതികളും തരണം ചെയ്ത് നിത്യവും നിരന്തരവും ആയ ശാന്തിയുടെ പാതയില്‍ ഒരിക്കലും വ്യതിചലിക്കാന്‍ കഴിയാത്ത ഒരു താളക്രമം നേടി മുന്നോട്ട് പോകുന്ന ഒരു മഹദ് വ്യക്തിത്വം ആയിരിക്കും. അത്തരം ജീവന്മുക്തന്‍ എല്ലാ ജീവന്മാരോടും സ്നേഹവും സൌഹൃദവും മാത്രം വച്ച് പുലര്‍ത്തുന്നു. ഏകാന്തതയാണ് ആ മഹദ് വ്യക്തിത്വത്തിന്‍റെ മുഖമുദ്ര.
ആ മഹദ് സാന്നിധ്യത്തില്‍ സംഭവിക്കുന്ന ഹൃദ്യങ്ങളും അതെ സമയം അത്ഭുതകരങ്ങളും ആയ ചില കാഴ്ചകളാണ് ഇവിടെ വിവരിക്കുന്നത്.

ഒരു മാന്‍പേട ജനിച്ച് ഏറെ സമയം ഒന്നും ആയിട്ടില്ലാത്ത പരാക്രമിയായ് ഒരു സിംഹക്കുഞ്ഞിനെ വാരിയെടുത്ത് ഓമനിക്കുന്നു.
പ്രകൃത്യാ ശാന്തയും സമാധാന്പ്രിയയും ആയ ദേവലോകത്തിലെ ഗോമാതാവ് ഒരു പുലിയുടെ കൊച്ചുകുഞ്ഞിനെ സ്വന്തം മകനായി മാത്രം കരുതി ലാളിക്കുന്നു.

പ്രകൃത്യാ ക്രൂരതയും സ്വാര്‍ത്ഥതയും മാത്രം കൈമുതലായുള്ള ഒരു പൂച്ചയമ്മ ഒരു പാവം അരയന്ന കുഞ്ഞിനെ മടിയില്‍ എടുത്ത് കൊഞ്ചിക്കുന്നു.
ഒരു പെണ്മയില്‍ സ്വയം മറന്നു എന്നപോലെ ഒരു വിഷപ്പാമ്പുമായി ഇഷ്ടം കൂടുന്നു.

അതെ അളവറ്റ ജന്മങ്ങളിലെ വാസനങ്ങള്‍ മൂലം ഏറെ കാലം നില നില്‍ക്കുന്ന ശത്രുതകള്‍ പോലും ഇത്തരം മഹത്തുക്കളുടെ സാന്നിധ്യം ഉള്ള പ്രദേശങ്ങളില്‍ വിസ്മരിക്കപ്പെടുന്നു. എല്ലാ ശത്രുതകളും വിസ്മരിക്കപ്പെടുന്നു. ആജന്മ ശത്രുക്കള്‍ പോലും അത്തരം മഹത്തുകളുടെ സാമീപ്യം മൂലം ഉറ്റ ചങ്ങാതിമാരായി മാറുന്നു. അതെ ഇത്തരം പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ അവിടെ മഹദ് വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിയാം.

വേണ്ടത്ര വിവേകവും അറിവും ഒന്നും സിദ്ധിക്കാത്ത വെറും കാട്ടുമൃഗങ്ങളുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഒക്കെ ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ ഒരു യോഗിയുടെ സാന്നിധ്യത്തിന് കഴിയും എങ്കില്‍, അത്തരം മഹാന്‍ കൂടുതല്‍ അറിവും വിവേകവും എല്ലാം നേടിയ ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഏറെ ഹൃദ്യങ്ങളായ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കും എന്ന കാര്യത്തില്‍ സംശയം ഉണ്ടോ ?
ഋഭുഗീതയില്‍ നിന്ന്.

No comments:

Post a Comment